പോസ്റ്റുകള്‍

ഒക്‌ടോബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മോഷ്ടിക്കപ്പെട്ട ചെരുപ്പുകൾ

മുപ്പത് കിലോമീറ്ററോളം ചുറ്റി തിരിഞ്ഞാണ് അവര് വൈക്കത്തേക്ക് എത്തുന്നത്. തവണക്കടവിൽ നിന്നും നാലു രൂപയുടെ രണ്ട് ടിക്കറ്റെടുത്ത് ബോട്ടിൽ കയറിയിരുന്നെങ്കിൽ പതിനഞ്ച് ഇരുപത് മിനിട്ടിനുള്ളിൽ ഇക്കരെയെത്തുമായിരുന്നു. തണ്ണീർമുക്കം ബണ്ടിലൂടെ കറങ്ങി വരാൻ ഏകദേശം ഒരു മണിക്കൂറിലധികം സമയം ആയിരിക്കുന്നു.  പക്ഷെ സജിനും നിഷയ്ക്കും അത് ഒരു വിഷയമായിരുന്നില്ല. വിവാഹ ശേഷം വിരുന്നു സൽക്കാരങ്ങളുടെ തിരക്കുകളിൽ നിന്നും വൈക്കത്തഷ്ടമി കൂടാനായി മാറ്റി വെച്ച സായാഹ്നത്തെ, ബോട്ടിലെ തിരക്കിനിടയിൽ പെടുത്തി തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ തകർക്കാൻ അവർ തയ്യാറായിരുന്നില്ല. കാറ് ഒരു പേ ആൻഡ് പാർക്കിൽ നിർത്തി സജിനും നിഷയും റോഡിലെ തിരക്കിലേക്കിറങ്ങി ക്ഷേത്രത്തിലേക്ക് നടന്നു. ക്ഷേത്ര മതിൽക്കെട്ടിനകത്തെ മണൽ പരന്നു കിടക്കുന്ന മുറ്റത്തു കൂടി, വേദിയിൽ നിന്നും ഒഴുകിയെത്തുന്ന മധുരമായ സംഗീതം ആസ്വദിച്ച് തോളോടു തോൾ ചേർന്ന് നടക്കുമ്പോൾ. അമ്പലത്തിലെ ചുറ്റുവിളക്കിലെ തീ നാളം സായംസന്ധ്യയുടെ സൗന്ദര്യം കൂട്ടുന്നു. വൈക്കത്തപ്പനെ തൊഴുതു വണങ്ങി, അവർ പുറത്തേക്കിറങ്ങി. പടിഞ്ഞാറേ നടയിൽ നിന്നും ബോട്ട് ജെട്ടിയിലേക്ക് നീളുന്ന വഴി. ആളുകളും കച്ചവടക്കാരും ...