പോസ്റ്റുകള്‍

മാർച്ച്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്ത്രീകൾ

ഇമേജ്
മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു എങ്കിലും അപ്രതീക്ഷിതമായി ഇന്നലെ പലതും സംഭവിച്ചതിനാൽ യാത്രയിൽ പല മാറ്റങ്ങളും സംഭവിച്ചു. വൈകിട്ട് നാലു മണിയുടെ ബസിൽ ഓഫീസിൽ നിന്നും നാട്ടിലേക്ക് പോവാൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷെ ഓഫീസിൽ നിന്നിറങ്ങിയപ്പോൾ സമയം ആറു മണി. പതിവുപോലെ ഒരോട്ടോ പിടിച്ച് കെ.എസ്.ആർ.ടി.സി സ്റ്റാന്റിലേക്ക്. ആളുകളുടെ തിരക്കിനിടയിലൂടെ ധൃതിയിൽ നടന്ന് എൻക്വയറിയിൽ തിരക്കിയപ്പോൾ ഇനി 6 :45 നുളള അവസാന ബസേ ഉള്ളു എന്നറിഞ്ഞതോടെ പുറത്തെ ബസ് സ്റ്റോപ്പിലേക്കോടി. അവിടെ നിന്നാൽ നാട്ടിലേക്കുള്ള സ്വകാര്യ ബസുകളും കിട്ടും. തൃപ്പൂണിത്തുറ, വൈറ്റില, ചോറ്റാനിക്കര, പൂത്തോട്ട, തൊടുപുഴ, ചേർത്തല ബസുകൾ എല്ലാം അതുവഴി പോയെങ്കിലും എനിക്ക് പോകാനുള്ള വണ്ടി മാത്രം വന്നില്ല. അതല്ലെങ്കിലും  അങ്ങനെ തന്നെ ആണല്ലോ, നമ്മൾ എങ്ങോട്ടെങ്കിലും വണ്ടി നോക്കി നിന്നാ ആ വഴിക്ക് പിന്നെ വണ്ടിയേ ഉണ്ടാവാറില്ലല്ലോ. സ്റ്റോപ്പിൽ ബസ് നോക്കി നിന്നവരുടെ എണ്ണം കുറഞ്ഞു തുടങ്ങി. സമയം ആറേമുക്കാലി നോടടുത്തു. എല്ലാത്തിനോടും ദേഷ്യം തോന്നിയ നിമിഷം. ദേഷ്യം കൂടുതൽ കൂട്ടിയില്ല കാത്തിരിപ്പിന് വിരാമമിട്ട് ഒരു സ്വകാര്യ ...

ഒരു രാത്രി വീണ്ടും എറണാകുളത്തേക്ക്.

ഇമേജ്
ആറു മണി ആകാൻ കാത്തിരിക്കുകയായിരുന്നു, കമ്പ്യൂട്ടർ ഓഫാക്കി, പഞ്ച് ചെയ്തു പുറത്തിറങ്ങി സുഹൃത്തിന്റെ ബൈക്കിൽ നേരെ റൂമിലേക്ക്. ബസ്സ്റ്റോപ്പിൽ നിന്നു ബസ് പോകുന്നതിനു മുന്നേ ബാഗും എടുത്ത് സ്റ്റോപ്പിലെത്തി. ഇൻഫോ പാർക്കാണെന്നു പറഞ്ഞിട്ടെന്താ. ചേർത്തല ഇൻഫോ പാർക്കിനു മുന്നിലൂടുള്ള ബസ്സിന്റെ കാര്യം പറഞ്ഞാൽ ഓർഡിനറി സിനിമയിൽ ബിജു മേനോൻ പറയും പോലെ രാവിലെ അങ്ങോട്ടു പോയാൽ വൈകിട്ട് വന്നാ വന്നു എന്നുള്ള അവസ്ഥയാണ്. അൽപ നേരം കാത്തു നിൽക്കേണ്ടി വന്നെങ്കിലും ആറരയോടെ ഇൻഫോപാർക്കിനു മുന്നിലൂടെ നിവർന്നു കിടക്കുന്ന റോഡിലൂടെ തുറവൂർ ബോർഡുമായി കാതിലേക്ക് ഇടിച്ചു കയറുന്ന ഇരമ്പുന്ന ശബ്ദവുമായി അവൻ വന്നു, ചേർത്തല ഡിപ്പോയുടെ RT 639. പത്തു പന്ത്രണ്ടു വർഷത്തെ പഴക്കം ഉണ്ടെങ്കിലും. മങ്ങാത്ത നിറവും, ആ ശബ്ദവും, തലയെടുപ്പും, ഈ ചേർത്തല ക്കാരന്റെ യാത്ര ഞാൻ പുറത്തു നിന്ന് പലവട്ടം ആസ്വദിച്ചിട്ടുണ്ട്. ഇന്നിപ്പോൾ തൈക്കാട്ടുശ്ശേരി തുറവൂർ റൂട്ടിൽ അവനോടൊന്നിച്ച് ഞാനും. തികച്ചും ഗ്രാമീണമായ പശ്ചാത്തലത്തിലൂടെ അധികം ആളുകളില്ലാതെ. പലവട്ടം യാത്ര ചെയ്ത ഈ വഴിയിലൂടെ ആദ്യമായി ബസിൽ ഞാൻ കാഴ്ചകൾ ആസ്വദിച്ച് യാത്ര തുടർന്നു. ഒരേ വഴിയിലൂടെയുള്ള...

ഒരു ദിനം, വാഗമൺ പരുന്തുംപാറ പഞ്ചാലിമേട്

ഇമേജ്
ഓളങ്ങൾ ഉറങ്ങുന്ന വൈക്കം കായൽ, ഇരമ്പുന്ന ജങ്കാറിന്റെ ശബ്ദത്താൽ ഞെട്ടി ഉണരുന്ന ഓളപരപ്പിനു മുകളിലൂടെ തവണ കടവിൽ നിന്നും ജങ്കാർ ഒഴുകി നീങ്ങി. കാറിൽ നിന്നും കേൾക്കുന്ന പാട്ടിനൊപ്പം, ഇരുണ്ട വെളിച്ചത്തിൽ നേർത്ത മഞ്ഞിൻ പുതപ്പ് പുതച്ച് കിടക്കുന്ന കായൽ സൗന്ദര്യം ആസ്വദിച്ച് ആദ്യ ജങ്കാറിർ തന്നെ ഞങ്ങളുടെ വാഗമണ്ണിലേക്കുള്ള യാത്ര ആരംഭിച്ചു. വൈക്കത്തുനിന്നും പാലായിലേക്കുള്ള റോഡിൽ വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിട്ടില്ല. ബലേനോയുടെ ആക്സിലറേറ്ററിലേക്ക് എന്റെ കാലമർത്തുമ്പോൾ വാഗമൺ മലനിരകൾക്കു മുകളിൽ സൂര്യൻ പൂർണ്ണ ശക്തി പ്രാപിക്കുന്നതിനു മുന്നേ അവിടെ എത്തണമെന്നായിരുന്നു. പൊതുവേ വേയിലു കൂടിയ കാലാവസ്ത ആയതിനാൽ ഉച്ചവെയിലിനെ ഞങ്ങൾ പേടിച്ചു. മരങ്ങാട്ടുപള്ളി എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും മലയാളികളുടെ സ്വീകരണ മുറികളിലേക്ക് ലോക കാഴ്ച്ചകളും അറിവിന്റെ വാതായനങ്ങളും തുറക്കുന്ന സഫാരി ടി.വി യുടെ ഓഫീസിനു മുന്നിലൂടെ, പ്രതീക്ഷിച്ചതിലും മുൻപേ പാലാടൗൺ ഞങ്ങൾ കടന്നു. പാലായിൽ കടകളൊന്നം തുറന്നിട്ടില്ല ടൗണിലെ റോഡുകളിലും തിര ക്കായിട്ടുമില്ല. കേരളത്തിലെ പ്രശസ്തമായ തീർഥാടന കേന്ദ്രത്തിൽ, ഭാരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മാ...