പോസ്റ്റുകള്‍

2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാഴ്ച്ചയുടെ ഉയരങ്ങളിൽ മനസിന്റെ പൂക്കാലം

ഇമേജ്
ശരാശരി മുപ്പത് - മുപ്പത്തിരണ്ട് കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ്. മലമടക്കുകളെ തൊട്ടുതലോടി കടന്നുപോകുന്ന പഞ്ഞികെട്ടു പോലുള്ള മേഘങ്ങൾ. കാറ്റിനോട് കൂട്ടുകൂടി മലകൾക്ക്മുകളിലൂടെയും കുന്നിൻ ച രിവിലൂടെയും കറങ്ങുന്ന കോടമഞ്ഞ്. കാഴ്ചകൾ കണ്ണിനെയും മനസിനെയും കുളിരണിയിക്കുന്ന നാട്, ത്രേതായുഗത്തിൽ രാമലക്ഷ്മണന്മാർ സീതയെ തിരഞ്ഞെത്തിയ, രാമന്റെ കാൽ പതിഞ്ഞ രാമക്കല്മേട്ടിലേക്. പുലർച്ചെ ചേർത്തലയിലെ ഇൻഫോപാർക്കിനുമുന്നിൽ നിന്നും രാമക്കൽമേട്ടിലേക്കുള്ള യാത്ര പുറപ്പെടും മുന്നേ ക്ഷേണിക്കപ്പെടാതെ ഒരു അഥിതി ഞങ്ങൾക്ക് കൂട്ടിനുവന്നു. കോരിച്ചൊരിയുന്ന മഴ. കാഴ്ചകൾക്ക് മഴ മങ്ങലേല്പിക്കുമോ  എന്ന ഭീതിയിലാണ് ഞങ്ങൾ അഞ്ചഅംഗ സുഹൃത് സംഘത്തിന്റെ യാത്ര ഇൻഫോപാർക്കിന്റെ ഗെയിറ്റ് കിടക്കുന്നത്. ഉപ്പുവെളളത്തെയും ശുദ്ധജലത്തിനെയും വേർതിരിച്ചു നിർത്തുന്ന വേമ്പനാട്ടുകായലിനു കുറുകെനിൽകുന്ന തണ്ണീർമുക്കം ബണ്ടും, പണികൾ പൂർത്തിയായി വരുന്ന പുതിയ പാലത്തിനോടും യാത്ര പറഞ്ഞ്.  ഇരുവശത്തും പാടങ്ങൾ നിറയുന്ന ഇടയാഴം കല്ലറ റോഡിലൂടെ മഴയത്ത് ഞങ്ങൾ അഞ്ചുപേരുമായി എറ്റിയോസ് ലിവ കുതിച്ചു. യാത്ര തുടങ്ങും മുൻപേ ഫേസ്ബുക്കിൽ ട്രാവെല്ലിങ് ...

കൊച്ചിയുടെ കോമെറ്റ്

ഇമേജ്
കേരളത്തിന്റെ ആദ്യ മെട്രോ, നുമ്മടെ കൊച്ചിയുടെ സ്വന്തം കോമറ്റ്. കൊച്ചിയുടെ സ്വകാര്യ അഹങ്കാരമായി നഗരത്തിലെ മുറുകുന്ന ഗതാഗത കുരുക്കിന് പരിഹാരമായി കൊച്ചിയുടെ മുഖഛായ തന്നെ മാറ്റിക്കൊണ്ട്, നഗരവീഥികൾക്ക് നടുവിൽ ഉയർന്നു നിൽക്കുന്ന കോൺക്രീറ്റ് തൂണുകൾക്ക് മുകളിലൂടെ കേരളത്തിന്റെ മൊത്തം അഭിമാനവും പേറി ആലുവയിൽ നിന്നും പാലാരിവട്ടത്തേക്ക് മെട്രോയുടെ ജൈത്രയാത്രക്ക് ആരംഭം കുറിച്ചിരിക്കുന്നു. ഒപ്പം മലയാളിയുടെ പുത്തൻ യാത്രാ സംസ്കാരത്തിനും. മെട്രോയുടെ തൂണുകൾ കൊച്ചിയിൽ ഉയർന്നു തുടങ്ങിയതോടെ അറബിക്കടലിന്റെ റാണിയോട് വിട പറഞ്ഞ എനിക്ക് , വളരെ ചുരുങ്ങിയ കാലം കൊണ്ട് ആദ്യം ഘട്ടം പൂർത്തിയാക്കി - പൊതുജനങ്ങൾൾക്കായി കോമറ്റിനെ വിട്ടു കൊടുത്ത അന്നു തന്നെ സുഹൃത്തുക്കൾ ക്കൊപ്പം മെട്രോ യാത്ര ആസ്വദിക്കാനായത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഗതാഗത കുരുക്ക് അഴിക്കൽ ആണ് ലക്ഷ്യമെങ്കിലും പാലാരിവട്ടത്ത് കുരുക്ക് മുറുകുന്ന കാഴ്ച്ചയായിരുന്നു അന്ന്. ഞങ്ങളെ പോലെ ഒരു കാര്യവുമില്ലാതെ ആദ്യ മെട്രോ യാത്ര കൊതിച്ച് എത്തിയവരുടെ തിരക്കും വാഹനങ്ങളും കൊച്ചിയെ വീണ്ടും കുരുക്കുകയായിരുന്നു. മെട്രോയുടെ പാർക്കിംഗ് നിറഞ്ഞിരിക്കുന്നു. വഴിയോരത്ത് അൽപം ...

സ്ത്രീകൾ

ഇമേജ്
മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു എങ്കിലും അപ്രതീക്ഷിതമായി ഇന്നലെ പലതും സംഭവിച്ചതിനാൽ യാത്രയിൽ പല മാറ്റങ്ങളും സംഭവിച്ചു. വൈകിട്ട് നാലു മണിയുടെ ബസിൽ ഓഫീസിൽ നിന്നും നാട്ടിലേക്ക് പോവാൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷെ ഓഫീസിൽ നിന്നിറങ്ങിയപ്പോൾ സമയം ആറു മണി. പതിവുപോലെ ഒരോട്ടോ പിടിച്ച് കെ.എസ്.ആർ.ടി.സി സ്റ്റാന്റിലേക്ക്. ആളുകളുടെ തിരക്കിനിടയിലൂടെ ധൃതിയിൽ നടന്ന് എൻക്വയറിയിൽ തിരക്കിയപ്പോൾ ഇനി 6 :45 നുളള അവസാന ബസേ ഉള്ളു എന്നറിഞ്ഞതോടെ പുറത്തെ ബസ് സ്റ്റോപ്പിലേക്കോടി. അവിടെ നിന്നാൽ നാട്ടിലേക്കുള്ള സ്വകാര്യ ബസുകളും കിട്ടും. തൃപ്പൂണിത്തുറ, വൈറ്റില, ചോറ്റാനിക്കര, പൂത്തോട്ട, തൊടുപുഴ, ചേർത്തല ബസുകൾ എല്ലാം അതുവഴി പോയെങ്കിലും എനിക്ക് പോകാനുള്ള വണ്ടി മാത്രം വന്നില്ല. അതല്ലെങ്കിലും  അങ്ങനെ തന്നെ ആണല്ലോ, നമ്മൾ എങ്ങോട്ടെങ്കിലും വണ്ടി നോക്കി നിന്നാ ആ വഴിക്ക് പിന്നെ വണ്ടിയേ ഉണ്ടാവാറില്ലല്ലോ. സ്റ്റോപ്പിൽ ബസ് നോക്കി നിന്നവരുടെ എണ്ണം കുറഞ്ഞു തുടങ്ങി. സമയം ആറേമുക്കാലി നോടടുത്തു. എല്ലാത്തിനോടും ദേഷ്യം തോന്നിയ നിമിഷം. ദേഷ്യം കൂടുതൽ കൂട്ടിയില്ല കാത്തിരിപ്പിന് വിരാമമിട്ട് ഒരു സ്വകാര്യ ...

ഒരു രാത്രി വീണ്ടും എറണാകുളത്തേക്ക്.

ഇമേജ്
ആറു മണി ആകാൻ കാത്തിരിക്കുകയായിരുന്നു, കമ്പ്യൂട്ടർ ഓഫാക്കി, പഞ്ച് ചെയ്തു പുറത്തിറങ്ങി സുഹൃത്തിന്റെ ബൈക്കിൽ നേരെ റൂമിലേക്ക്. ബസ്സ്റ്റോപ്പിൽ നിന്നു ബസ് പോകുന്നതിനു മുന്നേ ബാഗും എടുത്ത് സ്റ്റോപ്പിലെത്തി. ഇൻഫോ പാർക്കാണെന്നു പറഞ്ഞിട്ടെന്താ. ചേർത്തല ഇൻഫോ പാർക്കിനു മുന്നിലൂടുള്ള ബസ്സിന്റെ കാര്യം പറഞ്ഞാൽ ഓർഡിനറി സിനിമയിൽ ബിജു മേനോൻ പറയും പോലെ രാവിലെ അങ്ങോട്ടു പോയാൽ വൈകിട്ട് വന്നാ വന്നു എന്നുള്ള അവസ്ഥയാണ്. അൽപ നേരം കാത്തു നിൽക്കേണ്ടി വന്നെങ്കിലും ആറരയോടെ ഇൻഫോപാർക്കിനു മുന്നിലൂടെ നിവർന്നു കിടക്കുന്ന റോഡിലൂടെ തുറവൂർ ബോർഡുമായി കാതിലേക്ക് ഇടിച്ചു കയറുന്ന ഇരമ്പുന്ന ശബ്ദവുമായി അവൻ വന്നു, ചേർത്തല ഡിപ്പോയുടെ RT 639. പത്തു പന്ത്രണ്ടു വർഷത്തെ പഴക്കം ഉണ്ടെങ്കിലും. മങ്ങാത്ത നിറവും, ആ ശബ്ദവും, തലയെടുപ്പും, ഈ ചേർത്തല ക്കാരന്റെ യാത്ര ഞാൻ പുറത്തു നിന്ന് പലവട്ടം ആസ്വദിച്ചിട്ടുണ്ട്. ഇന്നിപ്പോൾ തൈക്കാട്ടുശ്ശേരി തുറവൂർ റൂട്ടിൽ അവനോടൊന്നിച്ച് ഞാനും. തികച്ചും ഗ്രാമീണമായ പശ്ചാത്തലത്തിലൂടെ അധികം ആളുകളില്ലാതെ. പലവട്ടം യാത്ര ചെയ്ത ഈ വഴിയിലൂടെ ആദ്യമായി ബസിൽ ഞാൻ കാഴ്ചകൾ ആസ്വദിച്ച് യാത്ര തുടർന്നു. ഒരേ വഴിയിലൂടെയുള്ള...

ഒരു ദിനം, വാഗമൺ പരുന്തുംപാറ പഞ്ചാലിമേട്

ഇമേജ്
ഓളങ്ങൾ ഉറങ്ങുന്ന വൈക്കം കായൽ, ഇരമ്പുന്ന ജങ്കാറിന്റെ ശബ്ദത്താൽ ഞെട്ടി ഉണരുന്ന ഓളപരപ്പിനു മുകളിലൂടെ തവണ കടവിൽ നിന്നും ജങ്കാർ ഒഴുകി നീങ്ങി. കാറിൽ നിന്നും കേൾക്കുന്ന പാട്ടിനൊപ്പം, ഇരുണ്ട വെളിച്ചത്തിൽ നേർത്ത മഞ്ഞിൻ പുതപ്പ് പുതച്ച് കിടക്കുന്ന കായൽ സൗന്ദര്യം ആസ്വദിച്ച് ആദ്യ ജങ്കാറിർ തന്നെ ഞങ്ങളുടെ വാഗമണ്ണിലേക്കുള്ള യാത്ര ആരംഭിച്ചു. വൈക്കത്തുനിന്നും പാലായിലേക്കുള്ള റോഡിൽ വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിട്ടില്ല. ബലേനോയുടെ ആക്സിലറേറ്ററിലേക്ക് എന്റെ കാലമർത്തുമ്പോൾ വാഗമൺ മലനിരകൾക്കു മുകളിൽ സൂര്യൻ പൂർണ്ണ ശക്തി പ്രാപിക്കുന്നതിനു മുന്നേ അവിടെ എത്തണമെന്നായിരുന്നു. പൊതുവേ വേയിലു കൂടിയ കാലാവസ്ത ആയതിനാൽ ഉച്ചവെയിലിനെ ഞങ്ങൾ പേടിച്ചു. മരങ്ങാട്ടുപള്ളി എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും മലയാളികളുടെ സ്വീകരണ മുറികളിലേക്ക് ലോക കാഴ്ച്ചകളും അറിവിന്റെ വാതായനങ്ങളും തുറക്കുന്ന സഫാരി ടി.വി യുടെ ഓഫീസിനു മുന്നിലൂടെ, പ്രതീക്ഷിച്ചതിലും മുൻപേ പാലാടൗൺ ഞങ്ങൾ കടന്നു. പാലായിൽ കടകളൊന്നം തുറന്നിട്ടില്ല ടൗണിലെ റോഡുകളിലും തിര ക്കായിട്ടുമില്ല. കേരളത്തിലെ പ്രശസ്തമായ തീർഥാടന കേന്ദ്രത്തിൽ, ഭാരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മാ...

ആദിത്യയിലെ ആദ്യ യാത്ര

ഇമേജ്
വൈക്കം തവണക്കടവ് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ടാണ് ആദിത്യ. ബാല്യത്തിന്റെ സുന്ദര നാളുകളിൽ വേനൽക്കാലത്ത് തോടുകളിൽ വെള്ളം കുറയുമ്പോൾ വാഴത്തടകൾ കൂട്ടി കെട്ടി ചങ്ങാടം ഉണ്ടാക്കി അതിൽ തുഴഞ്ഞായിരുന്നു ആദ്യ ജലയാത്രകൾ. എന്നെ പോലുള്ള ഒരു കൂത്താട്ടുകുളംകാരനെ സംബദ്ധിച്ച് കായലും പുഴയും ബോട്ടും വള്ളവും എല്ലാം അത്ഭുതങ്ങളായിരുന്നു. വൈക്കത്ത് കായലിനു കരയിൽ നിന്ന് ബോട്ടും വള്ളവും ഓളപ്പരപ്പിലൂടെ ഒഴുകി നീങ്ങുന്നത് കൗതുകത്തോടെ പലവട്ടം നോക്കി നിന്നിട്ടുണ്ട്. രണ്ട് വർഷങ്ങൾക്കു മുൻപ് ചേർത്തല ഇൻഫോപാർക്കിൽ ജോലി കിട്ടിയതോടെ ജലയാത്രകൾ എന്റെ ജീവിതത്തിന്റെ ഭാഗമായി. ആദിത്യ വൈക്കം തവണക്കടവ് റൂട്ടിൽ ഓടിത്തുടങ്ങിയിട്ട് അധികനാളായിട്ടില്ല. പല ദിവസവും പോകുമ്പോളും വരുമ്പോളും വൈക്കത്ത് ജെട്ടിയിൽ ആദിത്യ വിശ്രമത്തിലായിരിക്കും സോളാർ ചാർജിൽ ഓടുന്നതിനാൽ വൈകുന്നേരങ്ങളിലും രാവിലെയും ആദിത്യ സർവ്വീസ് നടത്താറില്ല. ഓരോ ദിവസവും കൗതുകത്തോടെ ആദിത്യയെ നോക്കി ഞാൻ കടന്നു പോകും. ശമ്പളം കിട്ടാതെ കെ.എസ്.ആർ.ടി.സി ജീവനക്കാർ പണിമുടക്കിയപ്പോൾ വെള്ളിയാഴ്ച്ച വൈകിട്ടത്തെ വീട്ടിലേക്കുള്ള എന്റെ യാത്ര മുടങ്ങി. പിറ്റേന്...

മിടുക്കിയായ ഇടുക്കിയിലേക്ക്

ഇമേജ്
"മലമേലെ തിരി വെച്ച് പെരിയാറിൽ തളയിട്ട് ചിരി തൂകും പെണ്ണല്ലേ ഇടുക്കി " ഇടുക്കിയെ വർണിക്കുന്ന റഫീക്ക് അഹമ്മദിന്റെ സുന്ദരമായ വരികൾക്ക് ബിജി ബാലിന്റെ സംഗീതത്തിൽ സുന്ദരമായ ഗാനം. വാക്കുകൾ കൊണ്ടും സംഗീതം കൊണ്ടും വിവരിക്കാനാവാത്ത സൗന്ദര്യത്തിൽ ആറാടി നിൽക്കുന്ന മിടുക്കിയായ ഇടുക്കി. ഇടുക്കിയിലേക്ക് ഒരു യാത്ര, ഇടുക്കിയുടെ സൗന്ദര്യം നുണഞ്ഞ രണ്ട് ദിവസം . യാത്രയ്ക്ക് ഒരു വയസ് തികയുമ്പോളും യാത്രയുടെ ഓർമ്മകളും ഇടുക്കിയുടെ സൗന്ദര്യവും മനസിൽ മായാതെ ഇടുക്കിയുടെ പച്ചപ്പുപോലെ തങ്ങി നിൽക്കുന്നു. യാത്ര ഓഫീസിലെ സുഹൃദ് സംഘത്തിനൊപ്പം ആയിരുന്നു. യാത്രയിലുണ്ടായിരുന്ന പലരും ഇപ്പോൾ ഒരുമിച്ചില്ല എന്നത് ഒരു നൊമ്പരമായി മനസിലെരിയുന്നെങ്കിലും. യാത്രയുടെ ഓർമയോടൊപ്പം ഓരോരുത്തരും യാത്ര ചെയ്യുന്നു. കൂടുതൽ പ്ലാനിങ്ങുകളില്ലാതെ പെട്ടന്നെടുത്ത തീരുമാനം. അധികമാരും ഉണ്ടാവുകയില്ല എന്ന കണക്കു കൂട്ടലിലായിരുന്നു ആദ്യം, എന്നാൽ കണക്കുകൾ തെറ്റിച്ച് പ്രതീക്ഷകൾക്കു വിപരീതമായി ആദ്യം പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും സമ്മതം. അങ്ങനെ കാറ് വിളിച്ച് പോകാൻ പ്ലാൻ ചെയ്ത ഞങ്ങൾക്ക് വലിയ വണ്ടി തന്നെ വിളിക്കേണ്ടി വന്നു. പക്ഷെ യാത്രയുടെ ദിവ...